ബോസ്റ്റണ്‍ അമേരിക്കയിലെ ഏറ്റവും പേരുകേട്ട ആശുപത്രികളിലൊന്നില്‍ 30 വര്‍ഷമായി ജോലി ചെയ്തിരുന്ന പ്രശസ്ത യൂറോളജിസ്റ്റ് ഡോ. പോള്‍ ചര്‍ച്ച് ആരോഗ്യപരമായ കാരണങ്ങളാല്‍ സ്വവര്‍ഗാനുരാഗം അപകടകരമെന്ന് പ്രഖ്യാപിച്ചതിന് ജോലിയില്‍ നിന്നു പുറത്തായി. സ്വവര്‍ഗാനുരാഗമുള്ള ആയിരക്കണക്കിന് രോഗികളെ ഒരു യൂറോളജിസ്റ്റ് എന്ന നിലയില്‍ പരിശോധിക്കുകയും ചികിത്സിക്കുകയും ചെയ്തതിന്റെ വെളിച്ചത്തിലാണ് അദ്ദേഹം തന്റെ നിരീക്ഷണങ്ങള്‍ നടത്തിയതെങ്കിലും ആരും ആ ശബ്ദം കേള്‍ക്കാനുണ്‍ായില്ല.

മുപ്പത് വര്‍ഷത്തെ തന്റെ ജോലിക്കിടയില്‍ ധാരാളം സ്വവര്‍ഗാനുരാഗികളെയും വ്യത്യസ്ത ലൈംഗീക താല്‍പര്യങ്ങളുള്ളവരെയും ചികിത്സിച്ചതിന്റെ വെളിച്ചത്തില്‍ സ്വവര്‍ഗാനുരാഗം എയ്ഡ്‌സ് പോലുള്ള മാരകരോഗങ്ങള്‍ക്കും മറ്റു ലൈംഗീകരോഗങ്ങള്‍ക്കും സ്വഭാവ വ്യതിയാനങ്ങള്‍ക്കും കാരണമാകും എന്ന് തെളിവുകള്‍ സഹിതം പ്രഖ്യാപിച്ചതിനാണ് ഡോ.പോള്‍ ചര്‍ച്ച് പുറത്താക്കപ്പെട്ടത്.

ബേത് ഇസ്രായേല്‍ ഡീക്കനസ് മെഡിക്കല്‍ സെന്ററാണ് (BIDMC) പ്രസ്തുത തീരുമാനമെടുത്തത്. എല്‍ജിബിറ്റി കമ്മ്യൂണിറ്റിയുടെ സംഭാവനകള്‍ സ്വീകരിക്കുന്ന മാനേജ്‌മെന്റിനു കീഴില്‍ തന്റെ മെഡിക്കല്‍ ധാര്‍മ്മികതയ്ക്ക് യാതൊരു വീഴ്ചയും വരാതെ എല്ലാ രോഗികളെയും ഒരുപോലെ പരിശോധിക്കുകയും ചികിത്സിക്കുകയും ചെയ്ത ഒരു ഡോക്ടറായിരുന്നു പോള്‍. പക്ഷേ, അത് ആരോഗ്യകരമല്ലെന്ന അഭിപ്രായം തുറന്നുപറഞ്ഞ നാള്‍ മുതല്‍ മാനേജ്‌മെന്റ് അദ്ദേഹത്തെ വേട്ടയാടുവാന്‍ തുടങ്ങി. പലയാവര്‍ത്തി അദ്ദേഹത്തിന് ഇമെയിലിലൂടെ സ്വവര്‍ഗവിവാഹത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ അയച്ചുകൊടുത്ത് മറുപടിക്കായി കാത്തിരുന്നതിനുശേഷമാണ് മാനേജ്‌മെന്റ് ഈ തീരുമാനമെടുത്തത്. മറുപടികളില്‍ തികച്ചും നിക്ഷ്പക്ഷമായും യാതൊരു വിവേചനവും കൂടാതെ സ്വവര്‍ഗാനുരാഗം ആരോഗ്യപരമായി അത്രനല്ല പ്രവണതയല്ല എന്ന രീതിയിലാണ് പ്രതികരണമുണ്‍ായത്. ഈ മറുപടികള്‍ തെളിവായി സ്വീകരിച്ചായിരുന്നു പുറത്താക്കല്‍.

ഹാര്‍ഡ്വാര്‍ഡ് മെഡിക്കല്‍ സ്‌കൂള്‍ ടീച്ചിംഗ് ഹോസ്പിറ്റലും വര്‍ഷങ്ങളായി യു.എസ്. ന്യൂസ് ആന്റ് വേള്‍ഡ് റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയിലെ ബെസ്റ്റ് ഹോസ്പിറ്റലുമായിരുന്ന ഈ ആശുപത്രിയില്‍ 30 വര്‍ഷം ജോലിചെയ്ത ഡോ.പോള്‍ അതിപ്രഗത്ഭനായ യൂറോളജിസ്റ്റായിട്ടാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ നടന്നുവന്നിരുന്ന ഗേ പ്രൈഡ് റാലികള്‍ക്കും കോണ്‍ഫറന്‍സുകള്‍ക്കും ഒന്നും അദ്ദേഹം പങ്കെടുത്തിരുന്നില്ല. തന്റെ വൈദ്യശാസ്ത്ര പരിജ്ഞാനമനുസരിച്ച് സ്വവര്‍ഗാനുരാഗം ആരോഗ്യകരമല്ല എന്ന നിലപാട് തന്നെയായിരുന്നു അദ്ദേഹം പുറത്തുപറഞ്ഞത്. നാളുകളായി സ്വവര്‍ഗാനുരാഗ ജീവിതരീതി നയിച്ച അനേകരെ ചികിത്സിക്കാനും അവര്‍ക്ക് എയ്ഡ്‌സ് പോലുള്ള മാരകരോഗങ്ങള്‍ വരുന്നത് നേരിട്ട് കാണാനും അവസരം ലഭിച്ചതുകൊണ്‍ായിരുന്നു ഇത്. ഒരു ഡോക്ടറെന്ന നിലയില്‍ അത് പ്രോത്സാഹിപ്പിക്കപ്പെടുന്നതിനെതിരായിരുന്നു അദ്ദേഹം. സമാനമായ വൈദ്യശാസ്ത്ര ശാഖകളെയും പഠനങ്ങളെയും അദ്ദേഹം പ്രമോട്ട് ചെയ്യുകയും ചെയ്തിരുന്നു. ആഫ്രിക്കയിലും മെക്‌സിക്കോയിലും മെഡിക്കല്‍ ക്യാംപുകള്‍ നടത്തിയും ഇത്തരം ജീവിതരീതികളിലെ അപാകത അദ്ദേഹം കണ്‍െത്തിയിരുന്നൂ. അനേകം പാവപ്പെട്ടവരെയും നിര്‍ധനരെയും സൗജന്യമായി ചികിത്സിക്കാനും അദ്ദേഹം സമയം കണ്‍െത്തിയിരുന്നു.

തന്റെ നിലപാടുകള്‍ക്കുള്ള ശക്തമായ തെളിവുകളും അദ്ദേഹത്തിന്റെ പക്കലുായിരുന്നു. എന്നാല്‍ ആശുപത്രിയുടെ പണലഭ്യത എല്‍ജിബിറ്റി പോലുള്ള സംഘടനകളില്‍ നിന്നായതിനാല്‍ അറുപത്തിയാറാം വയസ്സില്‍ ഡോ. പോള്‍ ചര്‍ച്ചിന്റെ ജോലി നഷ്ടപ്പെട്ടുവെന്ന് മാത്രമല്ല, മണ്‍ത്തരങ്ങള്‍ വിളമ്പുന്ന ഡോക്ടറായി അദ്ദേഹത്തെ ആശുപത്രി അധികൃതര്‍ പ്രഖ്യാപിക്കുകയും ചെയ്തു.